Pages

Wednesday, July 22, 2009

'ഏകജാലക'പ്പേടി

ഈ വര്‍ഷത്തെ പ്ലസ്‌ വണ്‍ അഡ്മിഷന്‍ പൂര്‍ത്തിയായി ക്ലാസ്സുകള്‍ ആരംഭിച്ചു.രണ്ട്‌ വര്‍ഷം മുന്‍പാണ്‌ പ്ലസ്‌ വണ്‍ അഡ്മിഷന്‌ ഏകജാലക സമ്പ്രദായം രാജ്യത്ത്‌ ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയത്‌.ഒരു പുതിയ സംരഭമെന്നനിലയില്‍ തുടക്കത്തില്‍ കുറേയേറേ പോരായ്മകള്‍ ഉണ്ടായിയെന്നത്‌ സത്യമാണെങ്കിലും ഈ വര്‍ഷം ഏറ്റവും കൃത്യമായും വേഗത്തിലും നിശ്ചയിച്ച പ്രകാരവും അഡ്മിഷന്‍ പൂര്‍ത്തിയാക്കി.ഈ വര്‍ഷം മുതല്‍ മറ്റു പല സംസ്ഥാനങ്ങളും ഈ പാത സ്വീകരിച്ചിരിക്കുന്നു എന്നത്‌ എടുത്തുപറയേണ്ടതാണ്‌.മഹാരാഷ്ട്രയില്‍ അഡിമിഷന്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു. ഓഗസ്റ്റ്‌ 5 നേ ക്ലാസ്സ്‌ തുടങ്ങുന്നുള്ളൂ.

രണ്ടുവര്‍ഷം മുന്‍പ്‌ ഏകജാലകത്തിനെതിരെ മാനേജ്മെന്റുകളും പ്രതിപക്ഷപാര്‍ട്ടികളും എന്തു കോലാഹലമാണ്‌ ഉണ്ടാക്കിയത്‌.കോണ്‍ഗ്രസ്സ്‌ അധികാരത്തില്‍ വന്നാല്‍ ഏകജാലകം നിര്‍ത്തും എന്ന് ചെന്നിത്തല എന്ത്‌ ആവശത്തോടെയാണ്‌ പറഞ്ഞത്‌.കാതോലിക്കാ മാനേജ്‌ മെന്റാണ്‌ ഏകജാലകത്തിനെതിരെ ശക്തമായിമുന്‍പന്തിയില്‍ നിന്നത്‌.കോണ്‍ഗ്രസ്സ്‌ കാത്തോലിക്കാസഭക്കുവേണ്ടി തുള്ളുന്ന ഒരു പാര്‍ടിയായി പരിണമിച്ചിരിക്കുന്നു.
ഇവിടെ ഒരു പോസ്റ്റ്‌ മോര്‍ട്ടം ആവശ്യമാണെന്ന് തോന്നുന്നു.

എയ്ഡഡ്‌ സ്കൂളുകളിലെ 50% പ്ലസ്‌ വണ്‍ സീറ്റുകള്‍ സര്‍ക്കാരിന്റേതാണ്‌.ഈകാലമത്രയും ഈ സീറ്റുകളിലേക്ക്‌ അഡ്മിഷന്‍ നടത്തിവന്നത്‌ മാനേജ്‌മന്റ്‌ തന്നെയായിരുന്നു.യാതോരു സുതാര്യമല്ലാതെയും പണം വാങ്ങിയുമായിരുന്നു അഡ്മിഷന്‍ നടത്തിയത്‌ എന്ന് മാലോകര്‍ക്കെല്ലാം അറിയാമായിരുന്നു.പണം വാരാനുള്ള തങ്ങളുടെ ഒരു സാധ്യതകൂടി ഏകജാലകത്തോടെ അവസാനിച്ചതാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌.

സര്‍ക്കാര്‍ സീറ്റുകളില്‍ അഡ്മിഷന്‍ നടത്താന്‍ സര്‍ക്കാരിന്‌ അവകാശമില്ലാന്നോ?മാനേജ്‌മന്റ്‌ സീറ്റില്‍ സര്‍ക്കാരിന്‌ അവകാശമില്ലന്നെപോലെ സര്‍ക്കാര്‍ സീറ്റില്‍ മാനേജ്മെന്റിനും അവകാശമില്ലെന്ന ലളിത നിയമം ഇവര്‍ക്കെന്തേ ബാധകമല്ലാത്തത്‌?ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസര്‍ക്കുള്ളത്‌ സീസര്‍ക്കും എന്നത്‌ സഭക്ക്‌ ബാധകമല്ലന്നോ?മറ്റൊന്ന് പട്ടികജാതി/വര്‍ഗ്ഗസീറ്റുകളില്‍ ഒരിക്കലും മുഴുവനായും അപേക്ഷകരുണ്ടാവില്ല.ഈ സീറ്റുകള്‍ കൂടി മാനേജ്‌മന്റ്‌ കൈവശപ്പെടുത്താറാണ്‌ പതിവ്‌.കോണ്‍ഗ്രസ്സ്‌ എന്തിനാണ്‌ ഈ മാനേജ്‌ മെന്റിന്റെ താളത്തിന്‌ തുള്ളുന്നത്‌?സഭക്ക്‌ വേദനിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനും വേദനിക്കുന്നു.സഭയുടെ സന്തോഷം കോണ്‍ഗ്രസ്സിന്റെ സന്തോഷം ..
ഈ വര്‍ഷം ഏകജാലകത്തെപറ്റി ആരും ഒന്നും മിണ്ടാത്തതെന്തേ?ഒരു പത്രവും മത്തങ്ങ നിരത്താത്തതെന്തേ?

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ടു സംഗതികളാണ്‌.
1)സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അദ്ധ്യാപകരെ നിയമിക്കുവാന്‍ തങ്ങള്‍ക്കാണെന്ന മാനേജ്‌ മെന്റിന്റെ അവകാശത്തിന്മേല്‍ മറ്റൊരു വഴിയേ സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നു.എങ്കില്‍ സര്‍ക്കാര്‍ സീറ്റുകള്‍ സര്‍ക്കാരിനെന്ന മറുപടി...ഇതാണ്‌ പേടിയുടെ കാരണവും.
2)ഏതു പുതിയ സംരഭത്തേയും കാടടച്ച്‌ എതിര്‍ക്കുന്ന നമ്മുടെ ശീലം ഒന്നു കൂടി പുറത്തു വന്നിരിക്കുന്നു.നല്ലതിനേയും ചീത്തയേയും തിരിച്ചറിയാന്‍ പാടില്ലത്ത അവസ്ഥ.
അടുത്ത വര്‍ഷം മുതല്‍ കോളേജുകളില്‍ കൂടി ഏകജാലകം നടപ്പിലാക്കണമെന്നാണ്‌ അഭിപ്രായം.കാലം ആ വഴിയേ വരും

3 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ said...

ഈ പോസ്റ്റില്‍ കമന്റ്‌ ഇടാന്‍ സാധിക്കുന്നില്ല എന്ന് വഹാബാണ്‌ പറഞ്ഞത്‌..അതുകൊണ്ട്‌ ആകെ ഒരു മാറ്റം വരുത്തേണ്ടിവന്നു.ഇപ്പോള്‍ ശരിയായെന്നുതോന്നുന്നു.വഹാബിന്‌ പ്രത്യേകം നന്ദി ഉണ്ട്‌

പ്രേമന്‍ മാഷ്‌ said...

ഏകജാലകം ഈ വര്ഷം വലിയ പ്രശ്നമില്ലാതെ നടന്നു. മുന്നു ലക്ഷത്തോളം വരുന്ന കുട്ടികളുടെ അപേക്ഷകള് പ്രോസ്സെസ്സ് ചെയ്തു ചുരുങ്ങിയ സമയം കൊണ്ട് അഡ്മിഷന് പൂര്ത്തിയാക്കിയതിനു വകുപ്പ് അഭിനന്ദനം അര്ഹിക്കുന്നു

പാവത്താൻ said...

ഒന്നാം വര്‍ഷക്കാരുടെ പരീക്ഷ വരുന്നു.എത്ര ദിവസങ്ങള്‍ പരീക്ഷയ്ക്കും പേപ്പര്‍ നോട്ടത്തിനുമായി നഷ്ടപ്പെടും എന്നറിയില്ല.ഏകജാലകം, ഓണ്‍ലൈന്‍ ഗ്രാന്റ് വിതരണം, ഇപ്പൊ സ്പാര്‍ക്,ഒരു ക്ലര്‍ക്കു പോലുമില്ലാത്ത +2 വിദ്യാലയങ്ങളില്‍ പഠനം പിന്നണിയിലായാല്‍ അതിശയമില്ല. കുട്ടികളെ ദൈവം രക്ഷിക്കട്ടെ.

Recent Posts

ജാലകം