Pages

Sunday, August 30, 2009

നിലമ്പൂരിനുമുണ്ട്‌ കഥ പറയാന്‍

ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ തേക്ക്‌ വളര്‍ന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം മാറുമായിരുന്നോ?സന്ദേഹമുണ്ട്‌.ഇത്‌ നിലമ്പൂരിലെ ഒരു വെടിക്കെട്ട്‌ യാത്രയുടെ അവസാനം മനസ്സിലുദിച്ചതാണ്‌.നിലമ്പൂരും തേക്കും ജനങ്ങളും കൃഷിയും വ്യവസായവും എല്ലാമെല്ലാം തേക്കെന്ന ആ അത്ഭുതവൃക്ഷവുമായി അത്ര ബന്ധപ്പെട്ടിരിക്കുന്നു.നിലമ്പൂരിലെ കാറ്റിനും വെള്ളത്തിനും തേകിന്‍പൂവിന്റെ മണമുണ്ട്‌.വനംകൊള്ളക്കും ആനവേട്ടക്കും കുപ്രസിദ്ധമായിരുന്ന ഒരു ഗതകാലം ഉണ്ടായിരുന്നിരിക്കാം പക്ഷേ ഇന്നത്‌ ചരിത്രം മാത്രമാണ്‌..
ഷൊര്‍ണൂരില്‍നിന്നും നിലമ്പൂരിലേക്കുള്ള തീവണ്ടിയാത്രയില്‍പോലും എന്തെന്നില്ലാത്ത ഒരു പ്രത്യേകത അനുഭവപ്പ്പെട്ടു.യാത്രയിലുടനീളം പാതക്കിരുവശവുമുള്ള തേക്കുമരങ്ങളോട്‌ കുശലം പറഞ്ഞേപോകാനാകൂ.തെക്കിന്‍ കാടല്ലങ്കിലും പാളത്തിനിരുവശവും നട്ടുപിടിപ്പിച്ചിരിക്കുന്ന തേക്കുമരങ്ങള്‍ നമ്മോടുപറയുന്നത്‌ ഒരു നാടിന്റെ ചരിത്രം തിരുത്തികുറിച്ചതിന്റെ കഥയാണ്‌.തീവണ്ടിയില്‍ തട്ടമിട്ട സ്ത്രീകളും തലേക്കെട്ട്‌ കെട്ടിയവരും സന്യാസിയും തമിഴനും പള്ളീലച്ചനും ഉണ്ടായത്‌ യാദൃശ്ചികമല്ല.ഈ വണ്ടി ഇന്ത്യന്‍ ദേശീയതയുടെ പ്രതീമാണെന്ന് ഞാന്‍ ധരിച്ചുപോയത്‌ തെറ്റല്ലന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
ഈ തീവണ്ടിപ്പാത കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാതയാണ്‌.തേക്ക്‌ എന്ന മരത്തിന്റെ സുഭിക്ഷതയാണ്‌ സായിപ്പിന്‌ നിലമ്പൂരില്‍ തീവണ്ടിപ്പാത ഉണാക്കാനുണ്ടായ ചേതോവികാരം.ഈ മരമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ പിന്നേയും ഏറെക്കാലം തീവണ്ടിക്കുവേണ്ടി കാത്തിരിക്കേണ്ടിവന്നേനേ കേരളീയര്‍ക്ക്‌.
ലോകത്തിലെ ആദ്യത്തെ തേക്കുപ്ലാന്റേഷനും നിലമ്പൂരില്‍ തന്നെയാണ്‌.1846ല്‍ കനോളിസായിപ്പാണ്‌ നിയമ്പൂരില്‍ ആദ്യമായി തേക്കുനട്ടുപിടിപ്പിക്കുന്നത്‌.1943ല്‍ ഈ തോട്ടത്തില്‍ നിന്നും ഒമ്പത്‌ ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കി.ഇപ്പോള്‍ അഞ്ച്‌ ഏക്കറോളം തോട്ടം ചരിത്രപരവും ഗവ്വേഷണപരവുമായ ആവശ്യങ്ങള്‍ക്ക്‌ സംരക്ഷിച്ചുപോരുന്നു.ഇതില്‍ ഇപ്പോള്‍ 117 മരങ്ങളുണ്ട്‌.ചാലിയാര്‍ പുഴയുടെ തീരത്തെ ഈ കനോളിപ്ലോട്ട്‌ കാണേണ്ടതുതന്നെയാണ്‌.കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ്‌ ഇവിടെയുള്ളത്‌.നിലമ്പൂരില്‍നിന്നും ചാലിയാര്‍ പുഴക്ക്‌ കുറുകെ ഉണ്ടാക്കിയിട്ടുള്ള തൂക്കുപാലം വഴിവേണം മറുകരയെത്താന്‍.വളരേമനോഹരമായി ഇത്‌ സംരക്ഷിച്ചിട്ടുണ്ട്‌.

തേക്ക്‌ മ്യുസിയം,ആനപിടുത്തകേന്ദ്രം, എന്നിങ്ങനെ ഏറെ കാണാനുണ്ടെങ്കിലും മറ്റൊരുവേളയിലേക്ക്‌ മാറ്റിവച്ച്‌ മടങ്ങേണ്ടിവന്നു.
മടങ്ങുമ്പോള്‍ എന്റെ ചിന്തയില്‍ വന്നതാണ്‌ ഈ കുറിപ്പിന്റെ ആദ്യം കൊടുത്തത്‌,..

Saturday, August 15, 2009

ഇടുക്കി കാട്ടിലെ ആന പറഞ്ഞ സ്വകാര്യം

ചെറുതോണിയില്‍ നിന്നും പുറപ്പെടുമ്പോള്‍ സമയം 4.30.ഒരു കനത്ത മഴ പെയ്ത്‌ തോര്‍ന്നതേ ഉള്ളൂ.കാറ്റാടിമരക്കാട്ടില്‍ നിന്നും മഴവെള്ളം കുത്തിയോഴുകി റോഡിലേക്ക്‌ കടന്ന് ഊക്കോടെ കലുങ്കിലേക്ക്‌ പതിക്കുന്ന കനത്ത ശബ്ദം.അന്തരീക്ഷത്തില്‍ ചെറിയ മൂടല്‍മഞ്ഞും പടര്‍ന്നിട്ടുണ്ട്‌.ഇപ്പോള്‍ തന്നെ നേരം ഇരുട്ടാകുമാ? ഒരു മഴക്കുകൂടി വട്ടംകൂട്ടുന്നുണ്ട്‌.ഇനിയും താമസിച്ചാല്‍ മഴയും കനത്താല്‍ യാത്ര ദുഷ്കരമാകുമെന്നതില്‍
ഒരു ചൂടന്‍ ചായയും കഴിച്ച്‌ ഞങ്ങള്‍- ഞാന്‍,ഷാജി,രവി-പുറപ്പെട്ടു.ഷാജിയുടേതാണ്‌ ഇന്നോവാ കാര്‍.ഓടിക്കുന്നതും ഷാജിതന്നെ.പിറകില്‍ രവീന്ദ്രന്‍.വളരേ പതുക്കെയാണ്‌ വാഹനം ഓടുന്നത്‌.എങ്ങിനെയായാലും ഒന്ന് ഒന്നര മണിക്കൂര്‍ കൊണ്ട്‌ തൊടുപുഴയിലെത്താം..റോഡില്‍ മഴയത്തും കാറ്റത്തും വീണ ഉണക്കകമ്പുകള്‍..
വണ്ടിക്കകത്ത്‌ എയര്‍കണ്ടീഷന്‍ പ്രവൃത്തിക്കുന്നുണ്ട്‌.മുരുകന്‍ കാട്ടാക്കടയുടെ രേണുക പതിഞ്ഞശബ്ദത്തില്‍ വച്ചിട്ടുണ്ട്‌.വണ്ടി പൈനാവില്‍ എത്തി.അന്തരീക്ഷം മൂടിക്കെട്ടിയും ഈര്‍പ്പമണിഞ്ഞുമാണ്‌.
രവി ഒരു ചായകൂടി ആകാമെന്നു പറഞ്ഞു.ഇവിടം വിട്ടാല്‍ ഇനി കുളമാവിലെത്തണം ഒരു ചായകിട്ടാന്‍.രവിയെ നിരാശപ്പെടുത്തിയില്ല.ഓരോ ചായകൂടി അകത്താക്കി പുറപ്പെട്ടു
ഇനി കാട്ടിനകത്തുകൂടിയാണ്‌ യാത്ര.എത്രയോ തവണ ഇതിലേ യാത്ര ചെയ്തിരിക്കുന്നു.അതിനാല്‍ യാത്രക്ക്‌ പുതുമയൊന്നും തോന്നിയില്ല.മഴ പതുക്കെ ആരംഭിച്ചു.കാറ്റും ഉണ്ട്‌.മുന്‍ വശത്തെ ചില്ലിലേക്ക്‌ മഴത്തുള്ളികള്‍ ചരല്‍ വാരിയെറിയുന്നതുപോലെ വന്നു പതിക്കുന്നുണ്ട്‌.ചെറിയ മൂടല്‍മഞ്ഞും ഉണ്ട്‌.
ഷാജി പറയാനാരംഭിച്ചു.ഷാജിയുടെ സംസാരം പഴയ വാല്‍'വ്‌ റേഡിയോ പോലെയാണ്‌.പച്ചലൈറ്റും തെളിഞ്ഞ്‌ ശബ്ദം പുറത്തുവരുവാന്‍ അല്‍പ്പം നേരം പിടിക്കും.പിന്നെ നിര്‍ത്താനാണ്‌ വിഷമം.
"കാറ്റുള്ളതിനാല്‍ ആന റോഡിലിറങ്ങും.."
"നിന്റെ കണ്ണിന്‌ ആനയെകാണാന്‍ വിഷമമുണ്ടോ?"രവി കളിയാക്കി.
മഴ തിമിര്‍ത്തു പെയ്തു തുടങ്ങി.മഴവെള്ളം മരത്തലപ്പുകളില്‍ തട്ടി ഇലകളില്‍ പതിച്ച്‌ താഴെവീഴുന്നതും ചീവീടുകളുടേയും ശബ്ദം ഇടകലര്‍ന്ന് വണ്ടിയുടെ ചില്ലിനേയും ഭേദിച്ച്‌ അകത്തുകയറി.വളരേ പതുക്കയാണ്‌ യാത്ര.നേരം സന്ധ്യയായില്ലെങ്കിലും ഇരുട്ടുപരന്നിട്ടുണ്ട്‌.ഒറ്റക്കൊറ്റക്ക്‌ ഓരോ വണ്ടികള്‍ എതിരെ വരുന്നുണ്ട്‌.ഞായറാഴ്ചയായതിനാല്‍ ഗതാഗതം കുറവാണ്‌,.വളവുകളും പുളവുകളും ശ്രദ്ധിച്ചാണ്‌ ഷാജിയുടെ ഡ്രൈവിംഗ്‌.
രവി ഒരു വെണ്മണി കഥ പറയാനൊരുങ്ങുകയാണ്‌.ഒരു രാജകുമാരന്‍ ദേവേന്ദ്രനെ തപസ്സിരുന്നു..തനിക്ക്‌ പൂവങ്കോഴിയായി.....
യാത്രക്ക്‌ രസം കയറി.പൈനാവില്‍ നിന്നും കിലോമീറ്ററുകള്‍ പോന്നിരിക്കുന്നു.വൈപ്പറിനിടയിലൂടെ വഴികാണമെങ്കിലും വ്യക്തമല്ല.
വണ്ടി ഒരു ഇറക്കത്തിലാണ്‌.ഇറക്കത്തിന്റെ അവസാനം ഒരു വളവും.വളവും കഴിഞ്ഞ്‌ വണ്ടി അടുത്ത വളവിലേക്ക്‌ തിരിയാന്‍ തുടങ്ങുമ്പോള്‍ പെട്ടന്ന് വലതുവശത്തുനിന്നും എന്തോ ഒരു കറുത്ത രൂപം വണ്ടിയുടെ മുന്‍പിലേക്ക്‌...ഷാജി വണ്ടി പെട്ടന്ന് ബ്രേക്കിട്ടതിനാല്‍ ഒരു മൂന്നു നാലു്‌ അടി അകലത്തില്‍ വണ്ടി നിന്നു.ഒരു ആനയാണ്‌ വണ്ടിയുടെമുന്‍പിലെന്ന് വിശ്വസിക്കനായില്ല.
"എന്താ വേണ്ടത്‌?"
"എഞ്ചിന്‍ നിര്‍ത്തണ്ടാ റൈസ്‌ ചെയ്ത്‌ പിടിച്ചോ.."
ആന തിരിഞ്ഞ്‌ മുഖാമുഖം നിന്നു.പിടിയാനയാണ്‌.നല്ല കൊഴുത്തിരിക്കുന്നു.ചെവി വട്ടം പിടിച്ചിട്ടുണ്ട്‌.വാല്‍ വളച്ചും.ഇത്രയും അടുത്ത്‌ നാട്ടാനയെ പോലും കണ്ടിട്ടില്ല.
എല്ലാവരും നിശ്ശബ്ദരായി.അനങ്ങാനെ തോന്നിയില്ല.ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നത്‌ ബുദ്ധിയല്ല.അത്ര അടുത്താണ്‌ ആന.തുമ്പിക്കൈ നീട്ടിയാല്‍ വാഹനം തൊടാം.നിമിഷങ്ങള്‍ മണിക്കൂറുകളായി തോന്നി.ആനയുടെ കണ്ണുകളിലേക്ക്‌ പോലും നന്നായി നോട്ടം ചെല്ലുന്നു.നടുക്കത്തോടെ പണ്ടുകേട്ട ആനക്കഥകള്‍ മനസ്സിലേക്ക്‌ കടന്നു വന്നു.ആന ആ നില്‍പ്പുതന്നെ.ഏതെങ്കിലും ഒരു വലിയ വാഹനം വന്നെങ്കിലെന്ന് ആഗ്രഹിച്ചു.നിസ്സഹായമായ നിമിഷങ്ങള്‍...
ആന പതുക്കെ കാല്‍ പിറകോട്ട്‌ വയ്ക്കുകയാണ്‌.ഒരുകാല്‍....അടുത്തത്‌....ശ്വാസം നേരേവീണു..
പതുക്കെ പിറകോട്ട്‌ നടന്ന്...കാട്ടിലേക്ക്‌ സാവകാശം മറഞ്ഞു..
തണുപ്പിലും വിയര്‍ത്തുവോ?
ഷാജിക്ക്‌ അല്‍പ്പനേരം വണ്ടിയെടുക്കുവാന്‍ ബുദ്ധിമുട്ടുതോന്നി.ഇനിയും റോഡില്‍ ആനകള്‍ കാണുമോ?മെല്ലെ മെല്ലെ ഞങ്ങള്‍ നീങ്ങി..
കുളമാവിലെത്തി ചായ കുടിക്കുമ്പോള്‍ ഷാജി ചോദിച്ചു.
"ആന നിന്നോടെന്താണ്‌ ചോദിച്ചത്‌?"
സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ രണ്ടിലോ മൂന്നിലോ ഒരു കഥയുണ്ടായിരുന്നു.ചന്തുവും മാണിക്യനും..അതില്‍ ഒരു ചോദ്യമുണ്ടായിരുന്നു.കരടി നിന്നോട്‌ പറഞ്ഞ സ്വകാര്യം എന്തായിരുന്നു എന്ന്
"ഈ കാരുണ്യം നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കണോ?" ഇതായിരിക്കാം പറഞ്ഞത്‌
മുത്തങ്ങയിലേയോ മാട്ടുപ്പെട്ടിയിലേയോ ആനകള്‍ക്ക്‌ മുന്‍പില്‍ പെട്ടായിരുന്നെങ്കില്‍ ഈ കുറിപ്പ്‌ ഉണ്ടാകുമായിരുന്നില്ല.എന്തുകൊണ്ട്‌ ഇടുക്കിലെ ആനകള്‍ സൗമ്യരാകുന്നു?ചോദ്യം ബാക്കിയാകുന്നു..

ഇടുക്കി കാട്ടിലെ ആന എന്നോട്‌ പറഞ്ഞത്‌

ചെറുതോണിയില്‍ നിന്നും പുറപ്പെടുമ്പോള്‍ സമയം 4.30.ഒരു കനത്ത മഴ പെയ്ത്‌ തോര്‍ന്നതേ ഉള്ളൂ.കാറ്റാടിമരക്കാട്ടില്‍ നിന്നും മഴവെള്ളം കുത്തിയോഴുകി റോഡിലേക്ക്‌ കടന്ന് ഊക്കോടെ കലുങ്കിലേക്ക്‌ പതിക്കുന്ന കനത്ത ശബ്ദം.അന്തരീക്ഷത്തില്‍ ചെറിയ മൂടല്‍മഞ്ഞും പടര്‍ന്നിട്ടുണ്ട്‌.ഇപ്പോള്‍ തന്നെ നേരം ഇരുട്ടാകുമാ? ഒരു മഴക്കുകൂടി വട്ടംകൂട്ടുന്നുണ്ട്‌.ഇനിയും താമസിച്ചാല്‍ മഴയും കനത്താല്‍ യാത്ര ദുഷ്കരമാകുമെന്നതില്‍
ഒരു ചൂടന്‍ ചായയും കഴിച്ച്‌ ഞങ്ങള്‍- ഞാന്‍,ഷാജി,രവി-പുറപ്പെട്ടു.ഷാജിയുടേതാണ്‌ ഇന്നോവാ കാര്‍.ഓടിക്കുന്നതും ഷാജിതന്നെ.പിറകില്‍ രവീന്ദ്രന്‍.വളരേ പതുക്കെയാണ്‌ വാഹനം ഓടുന്നത്‌.എങ്ങിനെയായാലും ഒന്ന് ഒന്നര മണിക്കൂര്‍ കൊണ്ട്‌ തൊടുപുഴയിലെത്താം..റോഡില്‍ മഴയത്തും കാറ്റത്തും വീണ ഉണക്കകമ്പുകള്‍..
വണ്ടിക്കകത്ത്‌ എയര്‍കണ്ടീഷന്‍ പ്രവൃത്തിക്കുന്നുണ്ട്‌.മുരുകന്‍ കാട്ടാക്കടയുടെ രേണുക പതിഞ്ഞശബ്ദത്തില്‍ വച്ചിട്ടുണ്ട്‌.വണ്ടി പൈനാവില്‍ എത്തി.അന്തരീക്ഷം മൂടിക്കെട്ടിയും ഈര്‍പ്പമണിഞ്ഞുമാണ്‌.
രവി ഒരു ചായകൂടി ആകാമെന്നു പറഞ്ഞു.ഇവിടം വിട്ടാല്‍ ഇനി കുളമാവിലെത്തണം ഒരു ചായകിട്ടാന്‍.രവിയെ നിരാശപ്പെടുത്തിയില്ല.ഓരോ ചായകൂടി അകത്താക്കി പുറപ്പെട്ടു
ഇനി കാട്ടിനകത്തുകൂടിയാണ്‌ യാത്ര.എത്രയോ തവണ ഇതിലേ യാത്ര ചെയ്തിരിക്കുന്നു.അതിനാല്‍ യാത്രക്ക്‌ പുതുമയൊന്നും തോന്നിയില്ല.മഴ പതുക്കെ ആരംഭിച്ചു.കാറ്റും ഉണ്ട്‌.മുന്‍ വശത്തെ ചില്ലിലേക്ക്‌ മഴത്തുള്ളികള്‍ ചരല്‍ വാരിയെറിയുന്നതുപോലെ വന്നു പതിക്കുന്നുണ്ട്‌.ചെറിയ മൂടല്‍മഞ്ഞും ഉണ്ട്‌.
ഷാജി പറയാനാരംഭിച്ചു.ഷാജിയുടെ സംസാരം പഴയ വാല്‍'വ്‌ റേഡിയോ പോലെയാണ്‌.പച്ചലൈറ്റും തെളിഞ്ഞ്‌ ശബ്ദം പുറത്തുവരുവാന്‍ അല്‍പ്പം നേരം പിടിക്കും.പിന്നെ നിര്‍ത്താനാണ്‌ വിഷമം.
"കാറ്റുള്ളതിനാല്‍ ആന റോഡിലിറങ്ങും.."
"നിന്റെ കണ്ണിന്‌ ആനയെകാണാന്‍ വിഷമമുണ്ടോ?"രവി കളിയാക്കി.
മഴ തിമിര്‍ത്തു പെയ്തു തുടങ്ങി.മഴവെള്ളം മരത്തലപ്പുകളില്‍ തട്ടി ഇലകളില്‍ പതിച്ച്‌ താഴെവീഴുന്നതും ചീവീടുകളുടേയും ശബ്ദം ഇടകലര്‍ന്ന് വണ്ടിയുടെ ചില്ലിനേയും ഭേദിച്ച്‌ അകത്തുകയറി.വളരേ പതുക്കയാണ്‌ യാത്ര.നേരം സന്ധ്യയായില്ലെങ്കിലും ഇരുട്ടുപരന്നിട്ടുണ്ട്‌.ഒറ്റക്കൊറ്റക്ക്‌ ഓരോ വണ്ടികള്‍ എതിരെ വരുന്നുണ്ട്‌.ഞായറാഴ്ചയായതിനാല്‍ ഗതാഗതം കുറവാണ്‌,.വളവുകളും പുളവുകളും ശ്രദ്ധിച്ചാണ്‌ ഷാജിയുടെ ഡ്രൈവിംഗ്‌.
രവി ഒരു വെണ്മണി കഥ പറയാനൊരുങ്ങുകയാണ്‌.ഒരു രാജകുമാരന്‍ ദേവേന്ദ്രനെ തപസ്സിരുന്നു..തനിക്ക്‌ പൂവങ്കോഴിയായി.....
യാത്രക്ക്‌ രസം കയറി.പൈനാവില്‍ നിന്നും കിലോമീറ്ററുകള്‍ പോന്നിരിക്കുന്നു.വൈപ്പറിനിടയിലൂടെ വഴികാണമെങ്കിലും വ്യക്തമല്ല.
വണ്ടി ഒരു ഇറക്കത്തിലാണ്‌.ഇറക്കത്തിന്റെ അവസാനം ഒരു വളവും.വളവും കഴിഞ്ഞ്‌ വണ്ടി അടുത്ത വളവിലേക്ക്‌ തിരിയാന്‍ തുടങ്ങുമ്പോള്‍ പെട്ടന്ന് വലതുവശത്തുനിന്നും എന്തോ ഒരു കറുത്ത രൂപം വണ്ടിയുടെ മുന്‍പിലേക്ക്‌...ഷാജി വണ്ടി പെട്ടന്ന് ബ്രേക്കിട്ടതിനാല്‍ ഒരു മൂന്നു നാലു്‌ അടി അകലത്തില്‍ വണ്ടി നിന്നു.ഒരു ആനയാണ്‌ വണ്ടിയുടെമുന്‍പിലെന്ന് വിശ്വസിക്കനായില്ല.
"എന്താ വേണ്ടത്‌?"
"എഞ്ചിന്‍ നിര്‍ത്തണ്ടാ റൈസ്‌ ചെയ്ത്‌ പിടിച്ചോ.."
ആന തിരിഞ്ഞ്‌ മുഖാമുഖം നിന്നു.പിടിയാനയാണ്‌.നല്ല കൊഴുത്തിരിക്കുന്നു.ചെവി വട്ടം പിടിച്ചിട്ടുണ്ട്‌.വാല്‍ വളച്ചും.ഇത്രയും അടുത്ത്‌ നാട്ടാനയെ പോലും കണ്ടിട്ടില്ല.
എല്ലാവരും നിശ്ശബ്ദരായി.അനങ്ങാനെ തോന്നിയില്ല.ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നത്‌ ബുദ്ധിയല്ല.അത്ര അടുത്താണ്‌ ആന.തുമ്പിക്കൈ നീട്ടിയാല്‍ വാഹനം തൊടാം.നിമിഷങ്ങള്‍ മണിക്കൂറുകളായി തോന്നി.ആനയുടെ കണ്ണുകളിലേക്ക്‌ പോലും നന്നായി നോട്ടം ചെല്ലുന്നു.നടുക്കത്തോടെ പണ്ടുകേട്ട ആനക്കഥകള്‍ മനസ്സിലേക്ക്‌ കടന്നു വന്നു.ആന ആ നില്‍പ്പുതന്നെ.ഏതെങ്കിലും ഒരു വലിയ വാഹനം വന്നെങ്കിലെന്ന് ആഗ്രഹിച്ചു.നിസ്സഹായമായ നിമിഷങ്ങള്‍...
ആന പതുക്കെ കാല്‍ പിറകോട്ട്‌ വയ്ക്കുകയാണ്‌.ഒരുകാല്‍....അടുത്തത്‌....ശ്വാസം നേരേവീണു..
പതുക്കെ പിറകോട്ട്‌ നടന്ന്...കാട്ടിലേക്ക്‌ സാവകാശം മറഞ്ഞു..
തണുപ്പിലും വിയര്‍ത്തുവോ?
ഷാജിക്ക്‌ അല്‍പ്പനേരം വണ്ടിയെടുക്കുവാന്‍ ബുദ്ധിമുട്ടുതോന്നി.ഇനിയും റോഡില്‍ ആനകള്‍ കാണുമോ?മെല്ലെ മെല്ലെ ഞങ്ങള്‍ നീങ്ങി..
കുളമാവിലെത്തി ചായ കുടിക്കുമ്പോള്‍ ഷാജി ചോദിച്ചു.
"ആന നിന്നോടെന്താണ്‌ ചോദിച്ചത്‌?"
സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ രണ്ടിലോ മൂന്നിലോ ഒരു കഥയുണ്ടായിരുന്നു.ചന്തുവും മാണിക്യനും..അതില്‍ ഒരു ചോദ്യമുണ്ടായിരുന്നു.കരടി നിന്നോട്‌ പറഞ്ഞ സ്വകാര്യം എന്തായിരുന്നു എന്ന്
"ഈ കാരുണ്യം നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കണോ?" ഇതായിരിക്കാം പറഞ്ഞത്‌
മുത്തങ്ങയിലേയോ മാട്ടുപ്പെട്ടിയിലേയോ ആനകള്‍ക്ക്‌ മുന്‍പില്‍ പെട്ടായിരുന്നെങ്കില്‍ ഈ കുറിപ്പ്‌ ഉണ്ടാകുമായിരുന്നില്ല.എന്തുകൊണ്ട്‌ ഇടുക്കിലെ ആനകള്‍ സൗമ്യരാകുന്നു?ചോദ്യം ബാക്കിയാകുന്നു..

Sunday, August 9, 2009

മറ്റൊരു സൈറ്റിലെ ചിത്രത്തെ കൊണ്ടുവരാം

ഇത്‌ ഒരു സാങ്കേതികവിദഗ്ദന്റെ കുറിപ്പല്ല.അനുഭവമാണ്‌ ഗുരു എന്നു കേട്ടിട്ടില്ലേ.അങ്ങിനെ സ്വന്തം അനുഭവത്തില്‍ നിന്ന് കണ്ടുപിടിച്ചതാണ്‌.ഇത്‌ പുതിയകണ്ടുപിടുത്തമൊന്നുമല്ലായിരിക്കും.
ഇവിടെ പറയുന്നത്‌ മറ്റൊരു സൈറ്റിലുള്ള ഒരു ചിത്രത്തെ സ്വന്തം സൈറ്റില്‍ കൊണ്ടുവരാനുള്ള വിദ്യയാണ്‌.നോക്കാം
ഇത്‌ കേരളാമാട്രിമോണി യുടെ സൈറ്റാണ്‌ .

ഇതിലെ ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രം ഈ ബ്ലോഗിലെത്തിക്കണം.ഇപ്രകാരം ചെയ്യാം
ആദ്യമായി കഴ്സര്‍ ചിത്രത്തിനുമുകളിലാക്കുക.ഇനി വലത്‌ ക്ലിക്ക്‌ ചെയ്യുക.തുറന്നുവരുന്ന ജാലകത്തില്‍ properties ക്ലിക്കുക.
ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ ഇമേജിനുനേരേയുള്ള URL കോപ്പിചെയ്ത്‌ ഒരു നോട്ട്‌ പാഡിലേക്ക്‌ പേസ്റ്റ്‌ ചെയ്യുക

ഇനി ഈ ചിത്രം നമ്മുടെ ബ്ലോഗിലേക്ക്‌ കോണ്ടുവരാം.അതിന്‌ താഴെ പറയുന്ന HTML കോഡ്‌ ഉപയോഗിക്കാം



ഫയര്‍ഫൊക്സിലാണെങ്കില്‍ style img src= എന്ന് വേണം
ഇവിടെ കോമക്കകത്ത്‌ ചിത്രത്തിന്റെ url കൊടുക്കുക.
ഇനി ഈ കോഡ്‌ edit posts എടുത്ത്‌ html എടുത്ത്‌ ആവശ്യമുള്ളിടത്ത്‌ പേസ്റ്റ്‌ ചെയ്യുക..save ചെയ്യുക.
ഇപ്പോള്‍ ചിത്രം നമ്മുടെ ബ്ലോഗിലെത്തിയിട്ടുണ്ടാകും.ചിത്രത്തിന്റെ വലിപ്പം width,height എന്നീ ആട്രിബ്യുട്ടുകളുപയോഗിച്ച്‌ വ്യത്യാസപ്പെടുത്താം.
ഇനി ഈ ചിത്രത്തില്‍ ക്ലിക്കുമ്പോള്‍ അതിന്റെ സൈറ്റിലെത്താന്‍ താഴെ പറയുന്ന കോഡ്‌ ഉപയോഗിക്കാം



ഇപ്പോള്‍ ചിത്രത്തെ ക്ലിക്ക്‌ ചെയ്താല്‍ ആ സൈറ്റിലേക്ക്‌ ചെല്ലാം.സൈറ്റിന്റെ url കിട്ടാന്‍ ആ സൈറ്റ്‌ ഓപ്പണ്‍ ചെയ്ത്‌ address ബാറില്‍ കാണുന്നത്‌ കോപ്പി ചെയ്താല്‍ മതിയാകും.
പരീക്ഷിച്ച്‌ നോക്കൂ.
താഴത്തെ ചിത്രം അങ്ങിനെ കോണ്ടുവന്നതാണ്‌

Wednesday, August 5, 2009

രാമായണം ആര്‍ക്കും സ്വന്തമല്ല

രാമായണ കഥ ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ?ഇത്രയേറെ കഥാപാത്രങ്ങളുംഫിക്ഷനും ആക്ഷനും നിറഞ്ഞ ഒരു സാഹിത്യ സൃഷ്ടിയും ഭൂലോകത്തുണ്ടാകില്ല.പത്തുതലയുള്ള രാവണനും പറക്കുന്ന കുരങ്ങനും ഇന്നോളമുള്ള ഒരു സാഹിത്യത്തിലേയും കഥാകാരന്റെ സങ്കല്‍പ്പത്തില്‍ വന്നിട്ടില്ല..വനവാസകാലവും,സേതുബന്ധനവും രാമരാവണയുദ്ധവും ത്രസിപ്പിക്കുന്നതുംഭാവനയുടെ അപാരതയിലേക്ക്‌ നിശ്ചയമായും നമ്മളെ എത്തിക്കുന്നതുമാണ്‌.
ഒരു ലോകോത്തര ക്ലാസ്സിക്കുകളും രാമായണത്തിനു പകരം നില്‍ക്കില്ല.ഇത്രത്തോളം സമഗ്രതയും കെട്ടുറപ്പും ആദ്യാവസാനം സൂക്ഷിച്ച ഒരു കൃതിയുണ്ടോ?സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികള്‍ അത്ഭുതത്തോടെയേ കാണാനാകൂ. മകനെ കാണാതെയായിരിക്കും ദശരഥന്റെ അന്ത്യം എന്ന് നിശ്ചയിക്കപ്പെട്ടതായിരുന്നു.ഇതൊരു വൃദ്ധദമ്പതികളുടെ ശാപവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇങ്ങനെ കഥയുടെ പുരോഗതി പരസ്പരബന്ധിതമാണ്‌.ഇത്തരത്തില്‍ രംഗങ്ങളെ പരസ്പരം ഇഴമുറിയാതെ കോര്‍ത്തിണക്കി രൂപപ്പെടുത്താന്‍ കഥാകാരന്‍ കാണിച്ച പാടവം ഏതു വിശ്വസാഹിത്യകൃതിയില്‍ കാണും.?
എന്നിട്ടും വിശ്വസാഹിത്യത്തില്‍ രാമായണത്തിന്റെ സ്ഥാനം എവിടെ നില്‍കുന്നു എന്നു കാണുമ്പോള്‍ വിഷമം തോന്നും
ഇത്‌ പ്രധാനമായും രാമായണം ഹിന്ദുവുശ്വാസികളുടെ പുണ്യ ഗ്രന്ഥമായി പരിഗണിച്ചുപോന്നു എന്നതിനാലാണ്‌.മറ്റൊന്ന് സംസ്കൃതത്തിന്റെ പ്രചാരക്കുറവും.
രാമായണം ഇംഗ്ലീഷിലോ,ലാറ്റിനിലോ രചിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നത്‌ ലോകോത്തരക്ലാസീക്കായേനേ.ഇന്‍ഡ്യാക്കാര്‍ വളരേ ബഹുമാനത്തോടെയും ഭവ്യതയോടെയും കൊണ്ടുനടന്നേനേ.ഒരു നോബല്‍സമ്മാനവും അടിച്ചെടുത്തേനേ.
സത്യത്തില്‍ രാമായണവും ഹിന്ദുമതവും തമ്മില്‍ ഒരു ബന്ധവുമില്ല.രാമായണം രചിച്ച കാലയളവില്‍ ഭാരതത്തില്‍ ഒരു മതവും രൂപപ്പെട്ടിരുന്നില്ല.ഭാരതീയസംസ്കാരത്തിന്റെ സംഭാവനകളില്‍ ഒന്നു മാത്രമാണ്‌ രാമായണം.അത്‌ ഹിന്ദു സംസ്കാരവുമല്ല.പിന്നീട്‌ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ രാമായണത്തെ സ്വന്തമാക്കുകയായിരുന്നു.ഇതുമൂലം സാര്‍വദേശീയതലത്തില്‍ ഒരു വിശ്വസാഹിത്യകൃതി എന്ന നിലയില്‍ ലഭിക്കേണ്ട അംഗീകാരം കിട്ടാതെപോയി.രാമായണം ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടേയും സ്വത്താണ്‌.ഒരു മതത്തിനും രാമായണം സ്വന്തമല്ല.ഒരു മതത്തിന്റേയും പുണ്യഗ്രന്ഥമല്ല.
എഴുത്തച്ഛന്റെ രാമായണംകിളിപ്പാട്ട്‌ മലയാളഭാഷയുടെ ഖ നിയാണ്‌.പതിനായിരക്കണക്കിന്‌ പദങ്ങളുടെ നിധിയാണത്‌.
രാമായണംകിളിപ്പാട്ട്‌ പഠിക്കാതെ ഒരു മലായള പഠനവും പൂര്‍ത്തിയാകില്ല.മിക്ക മലയാളസാഹിത്യകാരന്മാര്‍ക്കും പ്രചോദനവും ഭാവനയും സര്‍ഗാത്മകതയും സമ്മാനിച്ചത്‌ രാമായണം കിളപ്പാട്ടാണ്‌.
കവിതചൊല്ലലിന്റെ ശൈലി താന്‍ പഠിച്ചത്‌ മുത്തശ്ശിയുടെ രാമായണം ചൊല്ലല്‍ കേട്ടിട്ടാണെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞിട്ടുണ്ടല്ലോ.മന്ത്രി സുധാകരനും രാമായണ പണ്ഡിതനാണ്‌.മുത്തശ്ശിയില്‍ നിന്നാണ്‌ സുധാകരനും രാമായണം ഹൃദിസ്ഥമാക്കുന്നത്‌.
വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ ഭാവനയും സര്‍ഗ്ഗാത്മകതയും എന്തിന്‌ സ്വഭാവരൂപീകരണത്തിനുവരെ രാമായണകഥ സഹായിക്കും.ജാതിമതവ്യത്യാസമില്ലാതെ രാമായണം ഓരോ മലയാളിയും പഠിക്കേണ്ടേ?അത്തരത്തില്‍ ഒരു മതനിരപേക്ഷപ്രവര്‍ത്തനം ഉണ്ടാകണം.കര്‍ക്കിടകത്തില്‍ ബൈബിള്‍ വായിക്കാന്‍ ഒരു കൃസ്തീയ വിഭാഗത്തിന്റെ ആഹ്വാനം ബാലിശമെന്നേ പറയാനുള്ളൂ.
രാമായണം ഒരു മതവിഭാഗത്തിനുമെതിരല്ല.ഹാരീപോട്ടര്‍ കഥപോലെ ചാള്‍സ്‌ ഡിക്കന്‍സ്‌ കഥപോലെ ഒരു ഫിക്ഷന്‍ കഥപോലെ രാമായണത്തെ കണ്ടാല്‍ ഈ അയിത്തം അവസാനിക്കും.

ഒരു രാമായണം ക്വിസ്സ്‌ താഴെ

Recent Posts

ജാലകം