കെവിന്‍ കാര്‍ട്ടറെപ്പറ്റി ഇപ്പോഴാണ് അറിഞ്ഞത്.നമ്മുടെ പത്രപ്രവര്‍ത്തകര്‍
ഇദ്ദേഹത്തെപ്പറ്റി എഴുതിയതും കണ്ടിട്ടില്ല.എല്ലാം എഴുതുക എന്നത്
മലയാളപത്രപ്രവര്‍ത്തകര്‍ക്ക് പറഞ്ഞിട്ടുള്ളതുമല്ല.ഇത്രയും പക്ഷപാതപരമായി
പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തനം ഒരു പക്ഷേ ലോകത്ത് തന്നെ
ഒരിടത്തുമുണ്ടാകില്ല.അതെല്ലാം വിവരിക്കുവാന്‍ എത്രയോ താളുകള്‍ വേണം.ഇവിടെ
അതിനെപ്പറ്റിയുമല്ല പറഞ്ഞുവരുന്നതും.
![]() |
ആദ്യം കെവിന്‍
കാര്‍ട്ടറെപ്പറ്റിപ്പറയാം.ചുരുക്കി പറയാം. 1994 ലെ പുലിറ്റ് സര്‍ അവാര്‍ഡ് ലഭിച്ച
ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ്.1993 മാര്‍ച്ചില്‍ സുഡാനിലെ പട്ടിണിയും
ദാരിദ്ര്യവും അറിയുന്നതിനായി സുഡാനിലെത്തി.പട്ടിണിക്കോലമായ ഒരു കുട്ടി
കഞ്ഞിവീഴ്ത്തല്‍ കേന്ദ്രത്തിലേക്ക് വീണും കിടന്നും പോകുന്നതും അതിനു പിന്നാലെ
ആര്‍ത്തിയോടെ ഒരു കഴുകന്‍ അനുഗമിക്കുന്നതും കാര്‍ട്ടര്‍ കണ്ടു.കഴുകനേയും
കുട്ടിയേയും നല്ല ആങ്കിളില്‍ ലഭിക്കുവാനായി ഏതാണ്ട് ഇരുപതു മിനിറ്റ് ക്ഷമയോടെ
കാത്തുനിന്നശേഷം എടുത്ത ചിത്രത്തിനാണ് അദ്ദേഹത്തിന് പുലിറ്റ് സര്‍ അവാര്‍ഡ്
നേടിക്കോടുത്തത്.ചിത്രം കണ്ട് ലോകജനത തരിച്ചിരുന്നു പോയി.സുഡാനിലെ പട്ടിണിയും
ദാരിദ്ര്യവും ലോകജനതയ്ക്കു മുന്‍പില്‍ ഇത്രയും തീക്ഷ്ണമായി ലഭിക്കുന്നതും ഈ
ചിത്രത്തില്‍ നിന്നാണ്.

ഇനി മലയാള(ഇന്‍ഡ്യന്‍)പത്രപ്രവര്‍ത്തകരുടെ ഇടയിലേക്ക്
വരാം.പത്രത്തിലെ വാര്‍ത്തകളും ഫീച്ചറുകളും വായിക്കുന്ന നമുക്ക് ഇതിനു പിന്നിലെ
എഴുത്തുകാരന്റെ ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും അഴിമതിയോടുള്ള അടങ്ങാത്ത
പ്രതിക്ഷേധവും തുളുമ്പി നില്‍ക്കുന്നത് കാണാം.മനസ്സാ ഒരു പത്രപ്രവര്‍ത്തകനെ
നമ്മള്‍ ആരാധിക്കും.എത്ര അന്നാ ഹസ്സാരെ മാരാണ് മലയാള പത്രപ്രവര്‍ത്തനത്തിനു
പിന്നിലെന്ന് നമ്മള്‍ വിചാരിച്ചാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ?.

പണ്ട് മനോരമ
പത്രത്തില്‍ വന്ന ഒരു ചിത്രം ഇവിടെ കൊടുക്കുന്നു.പട്ടികടിച്ച ഈ മനുഷ്യന്
എന്തുപറ്റിയെന്ന് ചോദിക്കരുത്?പട്ടികടികോണ്ട് ഒരു മനുഷ്യന്‍ കരയുമ്പോള്‍ ഫോട്ടോ
എടുക്കുന്ന ഫോട്ടോഗ്രാഫറുടെ ആത്മാര്‍ത്ഥത ആരും ചോദ്യം ചെയ്യരുത്.ഒരു വശത്ത്
പട്ടികടിക്കും ..ഞാന്‍ എന്റെ ജോലിചെയ്യും.അയാളെ രക്ഷിക്കുവാനുള്ള കടമ ഏതെങ്കിലും
ചുമട്ടുതോഴിലാളിക്കോ ഓട്ടോറിക്ഷക്കാരനോ ആണെന്ന് പറയുമായിരിക്കും.അവര്‍ക്ക് അവരുടെ
ജോലിമാത്രമല്ലല്ലോ പ്രധാനം.ഇത്തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനവും ചുമട്ടുകാര്‍ക്ക്
പറഞ്ഞിട്ടുള്ളതാണെന്ന് ചിലപ്പോള്‍ വാദിക്കുമായിരിക്കും.
തിരുവനന്തപുരം പദ്മ്മനാഭ
സ്വാമി ക്ഷേത്രക്കുളത്തില്‍ നിസ്സഹായനായ ഒരാള്‍ മുങ്ങിമരിക്കുന്നത് ലൈവായി
പ്രക്ഷേപണം ചെയതവരാണ് മലയാളത്തിലെ ചാനലുകാര്‍.ഇവിടേയും ജോലിയാണു പ്രധാനമെന്ന്
മലയാളികള്‍ കണ്ടതാണ്.
ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ഈ ഒരു പണിക്കുവേണ്ടിമാത്രം
ആകാശത്തുനിന്ന് കെട്ടിയിറക്കിയതാണെന്ന് ഇനിയെങ്കിലും നിങ്ങള്‍
മനസ്സിലാക്കണം.ഞങ്ങള്‍ക്ക് നാടെങ്ങും ഫ്രീ പാസ്സില്‍ ബസ്സിലും ട്രെയിനിലും
സഞ്ചരിക്കാം..സര്‍ക്കാരിന്റെ ഫ്ലാറ്റുവങ്ങിയാല്‍ പണമടയ്ക്കണ്ട.ഈ ഫ്ലാറ്റുകള്‍
വാടകയ്ക്ക് കൊടുത്ത് വാടകവാങ്ങി രാജമന്ദിരങ്ങളില്‍ വാഴാം..സര്‍ക്കാരാഫീസില്‍
വന്ന് ഭീഷണി മുഴക്കാം..PRESS എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് ലൈസന്‍സില്ലാതെയോ
ഹെല്‍മെറ്റ് വയ്ക്കാതെയോ വണ്ടി ഓടിക്കാം..സര്‍ക്കാര്‍ സ്ഥലം
കൈയ്യേറാം...അമ്പലത്തിന്റെ സ്ഥലം കൈവശം വയ്ക്കാം...ഇനിയും ഇനിയും
എന്തെല്ലാം...ഇതിലൊന്നും കെവിന്‍ കാര്‍ട്ടറെപ്പോലെ ഒരു വിഷാദവും ഞങ്ങള്‍ക്ക്
ഉണ്ടാകില്ല.കാരണം ഞങ്ങള്‍ മലയാളപത്രപ്രവര്‍ത്തകരാണ്..
0 അഭിപ്രായങ്ങൾ:
Post a Comment