Pages

Sunday, January 30, 2011

കൂലി വേണ്ടാ..സവാള മതി

യാദൃശ്ചികമായാണ്‌ ഒരു പഴയ ഡയറി കൈയില്‍ കിട്ടിയത്‌.1994 ലെ ഒരു ഡയറി.അന്ന് നിത്യചെലവും വരവും ഡയറിയില്‍ കുറിക്കുമായിരുന്നു.ഇന്നാ ശീലമില്ല.പലപ്പോഴും വര്‍ഷമാദ്യം പുതിയ ശീലമെന്നനിലയില്‍ ഡയറിയെഴുത്ത്‌ ആരംഭിക്കുമെങ്കിലും ജനുവരി പോലും പൂര്‍ത്തിയാക്കാതെ പരാജയപ്പെടും.ഇന്ന് ഈ പണി നോക്കാറില്ല.

1994 ലെ ഡയറിയിലെ ഡിസംബര്‍ 8 ,9 തീയതികളിലെ ചെലവുകണക്ക്‌ നോക്കാം.അന്നത്തെ വിലനിലവാരം നോക്കുക.

പാല്‍ 9.50രൂ വെളിച്ചെണ്ണ 22 രൂ ഓറഞ്ച്‌ 12രൂ
3കിലോ പച്ചരി 1കിലോ പഞ്ചസാര കാല്‍ കിലോ ചെറിയ ഉള്ളി കാല്‍ കിലോ തേയില ഒരു പിയേഴ്സ്‌ സോപ്പ്‌ ഇവക്ക്‌ എല്ലാം കൂടി 76.50 രൂപാ

അന്ധാളിച്ചുപോയി.ഇന്ന് 76 രൂപക്ക്‌ ഒരു കിലോ സവാള ലഭിക്കില്ല.വിലയില്‍ പത്തോ പതിനഞ്ചോ മടങ്ങ്‌ വര്‍ദ്ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.എന്നാല്‍ നിത്യവരുമാനക്കാരില്‍ വരുമാനത്തില്‍ ഇത്ര വര്‍ദ്ധനവ്‌ ഉണ്ടായിട്ടില്ല.അതേപോലെ അന്നത്തെ 1രൂപയുടെ മൂല്യം ഇന്ന് 10 രൂപയ്ക്കും മുകളിലാണ്‌.ആശങ്കാജനകമായ ഈ പണപ്പെരുപ്പം നമ്മളെ എവിടെ എത്തിക്കും..
ഉല്‍പ്പാദനക്കുറവുമാത്രമല്ല...വന്‍ കിട റീട്ടയില്‍ കമ്പനികള്‍ ചരക്കുകള്‍ വന്‍ തോതില്‍ സ്റ്റോക്ക്‌ ചെയ്തതാണ്‌ വിലക്കയറ്റത്തിനു കാരണമെന്ന് ഇന്ന് നമ്മുടെ കേന്ദ്രമന്ത്രി കണ്ടെത്തിയിരിക്കുന്നു.കാലവര്‍ഷക്കെടുതിമൂലം 10 ശതമാനം കൃഷിയെ നശിച്ചിട്ടുള്ളൂപോലും.
കുത്തകകള്‍ ചില്ലറവില്‍പ്പനരംഗത്ത്‌ വരുന്നതിലെ അപായം ഇടതുപാര്‍ട്ടികള്‍ മാത്രമെ പറഞ്ഞിരുന്നുള്ളൂ.അന്ന് ഇതാരും ഗൗരവമാക്കിയില്ല.ഇന്ന് റിലയന്‍സ്‌,മോര്‍ തുടങ്ങിയ വന്‍ കിട കമ്പനികള്‍ കൃഷിക്കാര്‍ക്ക്‌ മുന്‍ കൂറായി പണം നല്‍കി കൃഷി നടത്തുന്നു.ഉല്‍പ്പന്നം മുഴുവന്‍ നിസ്സാര വിലകൊടുത്തുവാങ്ങി സ്റ്റോക്ക്‌ ചെയ്യുന്നു.ഇന്ന് സവാളക്ക്‌ വില നിശ്ചയിക്കുന്നത്‌ അംബാനിയോ ബിര്‍ളയോ ആണ്‌.കോടിക്കണക്കിനു രൂപയുടെ നിത്യോപയോഗ വസ്തുക്കളുടെ മാര്‍ക്കറ്റ്‌ ഒന്നോ രണ്ടോ വ്യവസായികളുടെ കൈകളിലേക്ക്‌ എത്തുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷം ആസന്നമായിരിക്കുന്നു.
ഇന്നത്തെ പണപ്പെരുപ്പനിരക്ക്‌ 8% ആണ്‌.1947 നു ശേഷം ശരാശരി പതിവര്‍ഷ പണപ്പെരുപ്പനിരക്ക്‌ 6.68% ആണ്‌.അതായത്‌ 1947ല്‍ 5 രൂപ ചെലവിന്റെ സ്ഥാനത്ത്‌ ഇന്ന് 232.21രൂപയാണുവേണ്ടതെന്ന് ചുരുക്കം.അതായത്‌ 4544 ശതമാനത്തിന്റെ ശരാശരി വര്‍ദ്ധന.പഴയ ബാര്‍ട്ടര്‍ സിസ്റ്റം തിരിച്ചെത്തുന്ന കാലം വരുമോ?
ശമ്പളം നിത്യോപയോഗ സാധനങ്ങളായി തരുന്ന കാലം വരുമോ?

Tuesday, January 4, 2011

ജീവനക്കാര്‍ക്ക്‌ പുതുവര്‍ഷ സമ്മാനം

കേരളത്തിലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ഒരു വാഗ്ദാനം കൂടിനിറവേറ്റുകയാണ്‌.5 ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളവും 4 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍ കാരുടെ പെന്‍ഷനും പരിഷ്കരിക്കുന്നതിനുള്ള അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു.ഒന്‍പതാമത്‌ ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിച്ചുകഴിഞ്ഞു.സാധാരണ ഗതിയില്‍ ഒരു മാസത്തിനകം ഗവണ്‍മന്റ്‌ ഉത്തരവുണ്ടാകണം.(9th Pay Commission recommendation)
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം എല്ലാവിഭാഗം ജനങ്ങളുടേയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്‌.5 ലക്ഷത്തോളം വരുന്ന ജീവനക്കാരും അവരെ ആശ്രയിക്കുന്ന ഉദ്ദേശം 15 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളും ചേര്‍ന്നാല്‍ 20 ലക്ഷത്തോളം വരുന്നു.ഇതേപോലെ പെന്‍ഷന്‍ കാരും അവരെ ആശ്രയിക്കുന്ന മറ്റൊരു 15 ലക്ഷം പേര്‍ വേറേയും.ശരാശരി 10000 രൂപ ഒരു സര്‍ക്കാര്‍ ജീവനക്കാരനോ പെന്‍ഷന്‍ കാരനോ ലഭിക്കുമെന്ന് കണക്കാക്കിയാല്‍ ഏതാണ്ട്‌ 1000 കോടിരൂപ ഒരു മാസം കേരളത്തിന്റെ സമ്പത്ത്‌ രംഗത്ത്‌ വരുന്നുണ്ട്‌.ഈ തുകയില്‍ നല്ലൊരു ശതമാനവും നിത്യോപയോഗ സാധനങ്ങളുടെ വാങ്ങലിനായി ചെലവഴിക്കുന്നു.കൂടാതെ ഇന്‍ഷുറന്‍സ്‌,വിദ്യാഭ്യാസ മേഖലയിലും നല്ല ശതമാനം ചെലവഴിക്കുന്നുണ്ട്‌.ഇത്തരത്തില്‍ നോക്കുമ്പോള്‍ കേരളത്തിന്റെ സമ്പത്‌ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ലന്ന് കാണാം.അതിനാല്‍ ഒരു ശമ്പളപരിഷ്കരണം എന്നത്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.
ആന്റണി അധികാരത്തില്‍ കയറിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുണ്ട്‌ മുറുക്കിയുടുക്കട്ടെ എന്നുപറഞ്ഞാണ്‌ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും അതിനുപിന്നാലെ 33 ദിവസത്തെ സമരവും ഉണ്ടായത്‌.അന്ന് വ്യാപാരിവ്യവസായി സമൂഹവും ഇന്‍ഫാം പോലുള്ള സംഘടനകളും സര്‍ക്കാരിന്‌ പൂര്‍ണ്ണപിന്തുണയുമായി രംഗത്ത്‌ വന്നു.എന്നാല്‍ 33 ദിവസത്തെ ശമ്പളം കുടിശ്ശികവന്നപ്പോള്‍ വ്യാപാരികളും മുണ്ട്‌ മുറുക്കി ഉടുക്കേണ്ടി വന്നു,.അതിനാല്‍ ശമ്പളപരിഷ്കരണം ഇന്ന് ജീവനക്കാരുടെ മാത്രം പ്രശ്നമല്ല..ജീവനക്കാരുടെ കൈകള്‍ വഴി സമൂഹത്തിലേക്ക്‌ ഒഴുകുന്ന പണം പൊതുസമൂഹത്തിന്റെ വളര്‍ച്ചക്കും ഹേതുവാകും.
ഇപ്പോള്‍ തന്നെ ഇന്‍ഷുറന്‍സുകാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണുകളിലേക്ക്‌ വിളിക്കാനാരംഭിച്ചിട്ടുണ്ട്‌.മോട്ടോര്‍ സൈക്കിള്‍ കമ്പനികള്‍ക്കും കാറുകമ്പനികള്‍ക്കും നല്ലകാലം പ്രതീക്ഷിക്കാം.ടിവി,ഫ്രിഡ്ജ്‌,കമ്പ്യുൂട്ടര്‍ എന്നിവയുടേയും വില്‍പ്പന പൊടിപൊടിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.
ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനേയും പ്രതിക്ഷേധത്തിന്റെ പേരില്‍ ഒരു പ്രകടനം പോലും നടത്തിക്കാതെയും ഒരു കരിദിനം പോലും കൊണ്ടാടിക്കാതെയുമാണ്‌ ശമ്പളപരിഷ്കരണം നടപ്പാക്കുന്നത്‌ എന്ന് കാണുമ്പോള്‍ സമീപനങ്ങളിലെ മാറ്റമാണ്‌ വ്യക്തമാകുന്നത്‌.
പരിഷ്കരണം മൂലം അത്ര നിസ്സാരമല്ലാത്ത ആനുകൂല്യം കിട്ടുന്നുണ്ട്‌ എന്നത്‌ പലജീവനക്കാര്‍ക്കും വിശ്വസിക്കാനാകുന്നില്ല.എന്നാല്‍ മാത്‌ സ്‌ ബ്ബ്ലൊഗ്ഗില്‍ ഒരു അദ്ധ്യാപകന്റെ വേദന തങ്ങള്‍ക്ക്‌ കേന്റ്രീയ വിദ്യാലയത്തിലെ അദ്ധ്യാപരുടെ ശമ്പളത്തിന്റെ അടുത്തെങ്ങും എത്തുന്നില്ല എന്നതാണ്‌.എന്നാല്‍ മറ്റേതൊരു സംസ്ഥാനത്തേയും അദ്ധ്യാപരുടെ ആനുകൂല്യം കിട്ടുന്നുണ്ടോ എന്ന്‌ പരിശോധിക്കാനോ പഠിക്കാനോ ശ്രമിച്ചുകണ്ടില്ല.ഒരു പരിഷ്കരണവും ആര്‍ക്കും നൂറുശതമാനം തൃപ്തിനല്‍കിയിട്ടില്ലന്നതാണ്‌ ചരിത്രം.എന്നാല്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ പരിഷ്കരണമെന്നത്‌ അംഗീകരിക്കുകയെന്നത്‌ വലിയകാര്യം തന്നെയാണ്‌
ഇപ്പോഴത്തെ ശമ്പളപരിഷ്കരണത്തിലെ ശുപാര്‍ശ പ്രകാരം ശമ്പളം നിര്‍ണ്ണയിക്കുന്നത ഇപ്രകാരമാണ്‌
1) അടിസ്ഥാനശമ്പളം
2) 64 ശതമാനം ക്ഷാമബത്ത
3)പത്തുശതമാനം ഫിറ്റ്‌മന്റ്‌ ബെനഫിറ്റ്‌-കുറഞ്ഞത്‌ 1000 രൂപ
4) ഒരു വര്‍ഷത്തെ സര്‍വീസിന്‌ അര ശതമാനം വീതം വെയ്റ്റേജ്‌-പരമാവധി 15 ശതമാനം
5) 1+2+3+4 നുശേഷം ബന്ധപ്പെട്ട സ്കേയിലില്‍ അടുത്ത സ്റ്റേജില്‍ ഫിക്സ്‌ ചെയ്യുന്നു.
ഉദാഹരണം-
1-09-2009 ല്‍ രൂ 7990-200-9590-240-10790-280-11910-340-12930 സ്കയിലില്‍ 9830 രൂപ ശമ്പളം വാങ്ങുന്ന19 വര്‍ഷം സര്‍വീസുള്ള
ഒരു ജീവനക്കാരന്‌ ഇപ്രകാരം ശമ്പളം നിജപ്പെടുത്താം
അടിസ്ഥാന ശമ്പളം-9830
ക്ഷാമബത്ത--6291
ഫിറ്റ്മെന്റ്‌-1000
വെയ്റ്റേജ്‌-836
ആകെ-17957
ഇത്‌ 13900-360-14980-400-16980-440-18740-500-21240-560-22360 സ്കെയിലില്‍ 18300 രൂപയിലേക്ക്‌ നിജപ്പെടുത്താം.ഇത്‌ 1-09-2010 ല്‍ 18740 ആകുന്നു.
ഈ ജീവനക്കാരന്‌ ശമ്പളപരിഷ്കരണം കൊണ്ട്‌ എന്താണ്‌ മെച്ചമുണ്ടായതെന്ന് താഴെ പട്ടികയില്‍ നിന്നും മനസ്സിലാക്കാം.

ഇപ്പോഴത്തെപുതിയത്‌
അടിസ്ഥാനശമ്പളം1007018740
ക്ഷാമബത്ത78552624
ആകെ1792521364
ഇതുകൂടാതെ മറ്റ്‌ ആനുകൂല്യങ്ങളിലും വര്‍ദ്ധനവ്‌ വരുത്തിയിട്ടുണ്ട്‌.അത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഏതായാലും പ്രധാനമായും നേട്ടങ്ങള്‍ കാണുന്നുണ്ട്‌
1) തരക്കേടില്ലാത്ത ഇങ്ക്രിമന്റ്‌ തുക.കഴിഞ്ഞ പരിഷ്കരണത്തില്‍ 5 വര്‍ഷം കൊണ്ട്‌ അടിസ്ഥനശമ്പളത്തില്‍ 13.17% വര്‍ധനവ്‌ ലഭിച്ചപ്പോള്‍ ഈ പരിഷ്ക്കരണത്തില്‍ ഇത്‌ ഏതാണ്ട്‌ 14 ശതമാനമുണ്ട്‌
2)കഴിഞ്ഞ പരിഷകരണത്തില്‍ 4-5-7 വര്‍ഷങ്ങളില്‍ മാത്രമായിരുന്നു ഇങ്ക്രിമന്റ്‌ നിരക്കില്‍ ഒരു വര്‍ദ്ധനവ്‌ ലഭിച്ചിരുന്നത്‌.എന്നാല്‍ ഇവിടെ 3-4 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്‌.
അതിനാല്‍ പുതുവര്‍ഷം സന്തോഷപ്രദമായിരിക്കുമെന്നാശിക്കാം.

Recent Posts

ജാലകം