Pages

Saturday, January 31, 2009

പര്‍ദ്ദ.....ഇഷ്ടവും..അനിഷ്ടവും....ഒരു സാക്ഷ്യം...

ഞാനൊരു സാക്ഷ്യം പറയുന്നു.

ഞാന്‍ നേരില്‍ കണ്ടതുതന്നെ..

ഒരു മാസം മുന്‍പ്‌.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തിന്‌ പോരുവാനായി മദ്രാസ്‌ മെയ്‌ലില്‍ കയറിയിരിക്കുന്നു.
ഉച്ചനേരം.
റിസര്‍വേഷന്‍ കമ്പാര്‍ട്‌ മെന്റായതിനാല്‍ ഞാന്‍ കയറുമ്പോള്‍ കമ്പാര്‍ട്ട്‌മന്റ്‌ ശൂന്യം,,ഇനിയും വണ്ടി വിടുവാന്‍ പത്തുമിനിറ്റോളമുണ്ട്‌.ഞാന്‍ ജനലഴികളില്‍ കൂടി പുറത്തേക്കുനോക്കിയിരുന്നു.പുറത്ത്‌ കറുത്ത പര്‍ദ്ദയിട്ട ഒരു സ്ത്രീ ഒരു കൈക്കുഞ്ഞും കൂടാതെ ഒരു പത്ത്‌ പന്ത്രണ്ട്‌ വയസ്സുതോന്നിക്കുന്ന ഒരാണ്‍കുട്ടിയും ആറെങ്കിലും വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി വണ്ടിയുടെ വാതിലിനോട്‌ ചേര്‍ന്നുനില്‍ക്കുന്നുണ്ട്‌.

ആരേയോ പ്രതീക്ഷിച്ചുള്ളനില്‍പ്പാണ്‌.സ്ത്രീ മുഴുവനായും കറുത്തപര്‍ദ്ദയും തലയില്‍ കറുത്ത സ്കാര്‍ഫും ചുറ്റിയിരിക്കുന്നതിനാല്‍ മുഖത്തിന്റെ അല്‍പ്പം മാത്രമെ പുറത്തുകാണാവൂ.അല്‍പ്പം കഴിഞ്ഞപ്പോള്‍ അവര്‍ വണ്ടിക്കകത്തുകയറി.ഞാന്‍ ഇരുന്നസീറ്റിന്റെ നേരേ എതിര്‍ദിശയിലുള്ള നീളന്‍ സീറ്റില്‍ അവര്‍ വന്നിരുന്നു.
വണ്ടി എറണാകുളത്തിനല്ലേയെന്ന് എന്നോട്‌ തിരക്കി.എറണാകുളത്തിനണെന്ന് ഞാന്‍ പറഞ്ഞു.സ്ലീപ്പര്‍ ടിക്കറ്റ്‌ ഉണ്ടങ്കിലേ ഇവിടെ ഇരിക്കാന്‍ പറ്റൂ എന്നും ഞാന്‍ പറഞ്ഞു.

അറിയാതെ കയറിയാതാണെങ്കില്‍ പിന്നെ പുലിവാലാകണ്ടെന്നുകരുതിയാണ്‌ പറഞ്ഞത്‌.പക്ഷേ അവര്‍ക്ക്‌ സ്ലീപ്പര്‍ ടക്കറ്റുണ്ട്‌..പ്രശ്നമില്ല..
കുട്ടികള്‍ രണ്ടുപേരും ജനലില്‍ക്കൂടിപുറത്തെക്ക്‌ കണ്ണും നട്ടിരിക്കുകയാണ്‌.
വണ്ടി പുറപ്പെടാറായി..അപ്പോഴെക്കും ഒരാള്‍ ഒരു വലിയ ബാഗ്ഗുമായി എങ്ങിനേയോ ഓടിക്കിതച്ച്‌ കേറിവന്നു.
"അള്ളാ..ഞാന്‍ ..വിഷമിച്ചുപോയി.."അയാള്‍ വല്ലാതെ ശ്വാസം വലിക്കുന്നുണ്ട്‌.
"ഏതായാലും കിട്ടിയല്ലോ" പര്‍ദ്ദക്കാരി പറഞ്ഞു.
പിന്നീടാണ്‌ കഥ അറിയുന്നത്‌.എല്ലാവരും കൂടി ചായ കുടിക്കാന്‍ കയറി.ചായകുടികഴിഞ്ഞ്‌ പെട്ടിയുമെടുത്ത്‌ പ്ലാറ്റ്‌ ഫോമിലെ ചാരുബെഞ്ചില്‍ വന്നിരുന്നു.എന്തോ ആവശ്യത്തിനായി പെട്ടിതുറക്കാനായി നോക്കിയപ്പോഴാണ്‌ പെട്ടി മാറിപ്പോയ കഥ അറിയുന്നത്‌.ഭാഗ്യത്തിന്‌ തിരിച്ചുകടയില്‍ ചെന്നപ്പോള്‍ പെട്ടിയുടെ ഉടമസ്ഥന്‍ കുറേനേരമായികാത്തുനില്‍ക്കുകയായിരുന്നു.വല്ലാതെ പരിഭ്രന്തരായിപ്പോയി....
ട്രെയിന്‍ പുറപ്പെട്ടു...കുട്ടികള്‍ ഇപ്പോഴും പുറംകാഴ്ചകളില്‍ തന്നെ..
ഞാനും പുറത്തേക്കുനോക്കിയിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ സഹയാത്രികരുടെ ഇളയകുട്ടി കരയാന്‍ തുടങ്ങി,കുറെ കഴിഞ്ഞ്‌ കുട്ടി കരഞ്ഞുറങ്ങി..

അയാള്‍ എന്തൊക്കയോ വര്‍ത്തമാനങ്ങളിലാണ്‌.പര്‍ദ്ദക്കാരി ഇതിനിടെ എഴുന്നേറ്റു നിന്ന് പര്‍ദ്ദയുടെ അടിയില്‍ നിന്നും പര്‍ദ്ദ ഉയര്‍ത്തുകയാണ്‌.ഞാന്‍ സത്യത്തില്‍ പരിഭ്രമിച്ചു.ഞാന്‍ പുറത്തേക്കു തന്നെ മിഴിനട്ടിരുന്നു...
പിന്നെ നോക്കുമ്പോള്‍ പര്‍ദ്ദക്കാരി ഒരു വെളുത്ത ചിരിദാറിലാണ്‌.പര്‍ദ്ദ അഴിച്ച്‌ അവര്‍ ബാഗില്‍ വച്ചു.പര്‍ദ്ദയുടെ അടിയില്‍ അവര്‍ ചുരിദാറിട്ടിരുന്നു.
കറുത്ത സ്കാര്‍ഫ്‌ മാറ്റി വെളുത്ത സ്കാര്‍ഫാക്കി.
ഞാന്‍ ആലോചിച്ചു.സത്യത്തില്‍ ആ സ്ത്രീ പര്‍ദ്ദ ഇഷ്ടപ്പെട്ടിരുന്നോ?.എന്തോ നിര്‍ബന്ധത്തില്‍ അവര്‍ ഉപയോഗിച്ചു എന്നുമാത്രമല്ലേ ഉള്ളൂ?.അവരുടെ സ്വകാര്യതയിലേക്കു വന്നപ്പോള്‍ അവര്‍ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുത്തു.
എനിക്ക്‌ അവരോട്‌ ബഹുമാനം തോന്നി.
സത്യത്തില്‍ നമ്മുടെ കാലാവസ്ഥക്കുപോലും അനുയോജ്യമായ വസ്ത്രമാണൊ പര്‍ദ്ദ?എത്രകാലമായി കേരളത്തില്‍ പര്‍ദ്ദ എത്തിയിട്ട്‌?ആരൊക്കെയോ ബോധപൂര്‍വം പര്‍ദ്ദയുടെ പ്രചാരകരാവുന്നില്ലേ? മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയെ സാന്മനസ്സാലെ സ്വീകരിച്ചിട്ടുണ്ടൊ?ചര്‍ച്ചകളുടെ കാലം എത്തിയിരിക്കുന്നു.

Recent Posts

ജാലകം